തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില സർവ്വകാല റെക്കോർഡിൽ എത്തിയതിനോട് രൂക്ഷമായ ഭാഷയിലാണ് വീട്ടമ്മാർ പ്രതികരിക്കുന്നത്. വില വർദ്ധന പിടിച്ച് നിർത്താൻ സർക്കാർ നടപടി സ്വീകരിക്കാത്തത് സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമെന്നാണ് വീട്ടമ്മമാരുടെ അഭിപ്രായം.
ഒന്നിനും വില വർദ്ധിക്കില്ലെന്ന ഓമന വാഗ്ദാനം നൽകി അധികാരത്തിലെത്തിയ പിണറായി സർക്കാർ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾ മറക്കുന്നതിന് മുന്നെ തന്നെ പണിയെത്തി. അരി വില സർവ്വകാല റെക്കോർഡിൽ.ഇതിനോടുള്ള പ്രതിരണങ്ങളിൽ സ്ത്രീകൾ സർക്കാരിനെതിരെ ശക്തമായ രീതിയിലാണ് പ്രതികരിച്ചത്. റേഷൻകട കാലിയായ സാഹചര്യത്തിൽ അരിവിലയുടെ വർദ്ധന തിരിച്ചടിയാകുമെന്നാണ് ഒരു വീട്ടമ്മയുടെ പ്രതികരണം.
സാധാരണക്കാരന്റെ നടുവൊടിക്കുന്ന സാഹച്യത്തിൽ മുന്നോട്ടുള്ള ജീവിതത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് സാധാരണ വീട്ടമമാർ. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലെന്നാണ് അവരുടെ പ്രതികരണം.
തൊഴിലാളികളുടെ രക്ഷകരെന്ന് അവകാശപ്പെട്ടുന്നവർ തൊഴിലാളികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കിയെന്ന് മറ്റ് ചിലർ.
ഒരു നേരം ചോറ് കഴിക്കേണ്ട അവസ്ഥയിലേക്ക് സാഹചര്യം മാറുന്നതായി ചിലരുടെ പ്രതിഷേധ ശബ്ദം.
അരി പൂഴ്ത്തിവെയ്ക്കുന്നതാണ് വിപണിയിലെ വില വർദ്ധനവിന് കാരണമെന്നാണ് തൊഴിലാളികളുടെ പക്ഷം. ഇത് തടയേണ്ട സർക്കാർ സംവിധാനം നോക്ക് കുത്തിയാകുന്നതായും അവർ ആക്ഷേപിക്കുന്നു