കോട്ടയം: എസ്.പി ഓഫീസില്‍ പരാതി പറയാനെത്തിയ ദളിത് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗവേഷണ വിദ്യാര്‍ത്ഥി ദീപ പി മോഹനെയാണ് അറസ്റ്റ് ചെയ്തത്. സര്‍വ്വകലാശാലയിലെ അദ്ധ്യാപകന് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് തെറ്റായ റിപ്പോര്‍ട്ട് കൊടുത്തു എന്നാരോപിച്ചാണ് ദീപ എസ്.പി ഓഫീസിലെത്തിയത്.
ഈ കേസില്‍ ദളിത് വിദ്യാര്‍ത്ഥിനിയായ ദീപ പി മോഹന്‍ നല്കിയ പരാതി ഹൈക്കോടതി തളളിയിരുന്നു. അന്വേഷണ ഉദ്യോസ്ഥന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതിനാലാണ് കോടതി പരാതി തളളിയതെന്നും ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ദീപ എസ്.പി ഓഫീസിലെത്തിയത്.
വിഷയത്തില്‍ ഡി.ജി.പിയും മുഖ്യമന്ത്രിയും ഇടപെടണമെന്നും തനിക്ക് നീതി ലഭിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടുളള പ്ലക്കാര്‍ഡുകളുമായാണ് ദീപ എത്തിയത്. എന്നാല്‍ എസ്.പി എന്‍ രാമചന്ദ്രന് ദീപയ്ക്ക് പറയാനുളളത് കോള്‍ക്കുവാനോ പരാതി സ്വീകരിക്കുവാനോ തയ്യാറായില്ല. പോരാത്തതിന് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന പേരില്‍ ദീപയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എം.ജി സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യര്‍ത്ഥിനി ദീപ പി മോഹന്‍ അനുഭവിക്കേണ്ടി വന്ന മാനസിക പീഡനങ്ങളെക്കുറിച്ച് ജനം ടി.വി മുമ്പ് വാര്‍ത്ത നൽകിയിരുന്നു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച അദ്ധ്യാപകന് നന്ദകുമാര്‍ കളരിക്കലിനെ അന്ന് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റുകയും കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേസ് പൊലീസിന് വിട്ടത്. എന്നാല്‍ പൊലീസ് തെറ്റായ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ദീപ ആരോപിക്കുന്നു.