കണ്ണൂർ: കൊട്ടിയൂര്‍ പീഡനക്കേസിലെ മൂന്നു പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തലശ്ശേരി സെഷന്‍സ് കോടതി ഈമാസം പതിനെട്ടിലേക്ക് മാറ്റി. പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ മുഖ്യപ്രതിയായ നീണ്ടുനോക്കി പളളിവികാരി ഫാദര്‍ റോബിന് വടക്കുഞ്ചേരിയുടെ കൂട്ടുപ്രതികളായ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയാണ് മാറ്റിവച്ചത്.
മൂന്നാം പ്രതി ഡോ.സിസ്റ്റര്‍ ടെസ്സി ജോസ്, നാലാം പ്രതി ഡോ.ഹൈദരാലി, അഞ്ചാം പ്രതി സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അതേസമയം, കേസിലെ ആറാം പ്രതി സിസ്റ്റര്‍ ലീസ് മരിയ, ഏഴാംപ്രതി സിസ്റ്റര്‍ അനീറ്റ എന്നിവര്‍ നേരത്തെ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു.
നാലു ദിവസത്തെ പൊലീസ് കസ്റ്റഡിക്കു ശേഷം ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഫാദര്‍ റോബിന് വടക്കുഞ്ചേരിയുടെ റിമാന്‍ഡ് കാലാവധി ഈമാസം 27 വരെ നീട്ടിയിരുന്നു.