പാലക്കാട്: വാളയാറിൽ സഹോദരിമാർ മരണപ്പെട്ട സംഭവത്തിൽ പ്രതികളെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു നൽകി. പെൺകുട്ടികളെ ലൈംഗിക പീഡനത്തിരയാക്കിയ ബന്ധുക്കളായ വി.മധു, എം.മധു, അച്ഛന്റെ സുഹൃത്ത് ഷിബു, അയൽവാസി പ്രദീപ് കുമാർ എന്നിവരെയാണ് ജില്ലാ മജിസ്ട്രേറ്റ് നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ രണ്ടാമത്തെ പെൺകുട്ടിയുടെ മരണം സംബന്ധിച്ച് വ്യക്തത വരുത്താൻ കഴിയും എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതികളെ പെൺകുട്ടികളുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.