കണ്ണൂർ: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം മേധാവി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം വൈകിപ്പിക്കുന്നതിനെതിരെ സര്‍വ്വകലാശാല ആസ്ഥാനത്തെ വനിതാജീവനക്കാര്‍ വായ മൂടിക്കെട്ടി കുത്തിയിരുപ്പ് സമരം നടത്തി.
സര്‍വ്വകലാശാല സിണ്ടിക്കേറ്റ് യോഗം നടക്കുന്നതിനിടെയാണ് ജീവനക്കാര്‍ കുത്തിയിരിപ്പ് നടത്തിയത്. അതേസമയം, വിദ്യാര്‍ത്ഥിനികളുടെ പരാതി സംബന്ധിച്ച് പൊലീസ് അന്വേഷണം ആവശ്യപ്പെടാന്‍ ഇന്ന് ചേര്‍ന്ന സിണ്ടിക്കേറ്റ് യോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു റിട്ടയേര്‍ഡ് ജില്ലാ ജഡ്ജിയെ നിയോഗിക്കണമെന്ന് വൈസ് ചാന്‍സലര്‍ ഉത്തരവിട്ടിരുന്നു.