പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത പ്രതികളെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തും. നാല് ദിവസത്തേക്കാണ് പ്രതികളെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
മൂത്തപെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കപ്പെട്ടതിനാൽ തെളിവെടുപ്പ് അന്വേഷണ സംഘത്തിന് ‘നിർണായകമാണ്. രണ്ടാമത്തെ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഫോറൻസിക് പരിശോധന ഉൾപ്പടെയുള്ള ശാസ്ത്രീയ ഫലങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ടു കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പെൺകുട്ടികളുടെ ബന്ധുക്കളായ എം.മധു, വി.മധു, അയൽവാസി പ്രദീപ് കുമാർ, അച്ഛന്റെ സുഹൃത്ത് ഷിബു എന്നിവരാണ് കേസിലെ പ്രതികൾ.