കൊച്ചി: ലാവ് ലിൻ കേസിൽ പിണറായി വിജയനെതിരെ കുറ്റങ്ങൾ നിരത്തി സിബിഐ ഹൈക്കോടതിയിൽ. മന്ത്രിസഭയിൽ നിന്ന് യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ചു. ലാവ് ലിൻ പ്രതിനിധികളുമായി ഗൂഡാലോചന നടത്തിയെന്നും സിബിഐ കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കടുത്ത ഭീഷണി ഉയര്‍ത്തുകയാണ് ലാവ്ലിന് കേസിലെ സി.ബി.ഐയുടെ ശക്തമായ നിലപാട്. പിണറായി ഉള്‍പ്പെടെ ഏഴു പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് സിബിഐ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹർജ്ജി നല്‍കിയത്.
ലാവ്ലിന് ഇടപാടില്‍ 347 കോടി രൂപയുടെ നഷ്ടം കെ.എസ്.ഇ.ബിക്ക് ഉണ്ടായതായും ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കി ലാവ്ലിന് കരാര്‍ നല്‍കിയത് ദുരുദ്ദേശപരമാണെന്നും സി.ബി.ഐ കോടതിയെ ധരിപ്പിച്ചു.
വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയന് പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ് ലിന് നല്‍കിയതില്‍ കോടികളുടെ ക്രമക്കേട് സിബിഐ കണ്ടെത്തിയിരുന്നു.
അതേസമയം പിണറായിക്ക് വേണ്ടി പ്രമുഖ അഭിഭാഷകനായ ഹരീഷ് സാൽവേ ഹൈക്കോടതിയിൽ ഹാജരാകും. ഈ മാസം 17നായിരിക്കും സാൽവേ കോടതിയിൽ ഹാജരാകുക.