തിരുവനന്തപുരം: സാംസ്കാരിക മന്ത്രി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എംസ് കുമാര്‍. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനുമൊത്ത് വേദി പങ്കിടാതെ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സാംസ്കാരിക മന്ത്രി എകെ ബാലൻ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുമ്മനത്തെ തീവ്രവാദിയെന്ന് ആക്ഷേപിച്ച ബാലന് സാംസ്കാരിക മന്ത്രിയായി തുടരാൻ അവകാശമില്ല. അല്ലായെങ്കിൽ തീവ്രവാദ പ്രവർത്തനം നടത്തുന്ന കുമ്മനത്തെ അറസ്റ്റ് ചെയ്യിക്കാൻ മന്ത്രി തയ്യാറാകണം. ആർക്കും കയറി ഫോൺ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ കുത്തഴിഞ്ഞ രീതിയിലാണോ ഓഫീസ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കണം.
മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പ്രൈവറ്റ് സെക്രട്ടറി ഇങ്ങനെ പറഞ്ഞത്. പേഴ്സണൽ സ്റ്റാഫിന്റെ ആഭിപ്രായം മന്ത്രിക്കില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാൻ ബാലൻ തയ്യാറാകണമെന്നും എം എസ് കുമാര്‍ ആവശ്യപ്പെട്ടു.
ആരോപണം ഉന്നയിച്ച രംഗനാഥൻ ബിജെപി പ്രവർത്തകനല്ല മറിച്ച് ഇടതു പക്ഷ പ്രവർത്തകനാണെന്നത് ആരോപണത്തിന്റെ ഗൗരവം കൂട്ടുന്നുവെന്നും എംഎസ് കുമാർ പറഞ്ഞു.