കാസർകോട്: മദ്രസാദ്ധ്യാപകന് കൊല്ലപ്പെട്ട സംഭവം വര്‍ഗ്ഗീയവല്‍ക്കരിച്ച് കാസർകോട് ജില്ലയില്‍ കലാപമഴിച്ചുവിടാനാണ് മുസ്ലീംലീഗ് ശ്രമിച്ചതെന്ന് ബി.ജെ.പി. ഹര്‍ത്താലിന്റെ മറവില്‍ ഒരു വിഭാഗത്തിന് നേരേ വ്യാപകമായ അക്രമം അഴിച്ചുവിട്ടത് ഇതിന് തെളിവാണെന്നും ബി.ജെ.പി ജില്ലാദ്ധ്യക്ഷൻ കെ ശ്രീകാന്ത് പറഞ്ഞു.
യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മുസ്ലീംലീഗ് കാസർകോട് മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ഒരു വിഭാഗത്തിന്റെ വീടുകള്‍, സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ എന്നിവയ്ക്കു നേരേ വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ത്താലിന്റെ മറവില്‍ മുസ്ലീംലീഗ് കലാപത്തിന് ശ്രമിച്ചതായി ബി.ജെ.പി ആരോപിക്കുന്നത്.
എസ്.ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട് ഉള്‍പ്പെടെയുളള സംഘടനകളും ലീഗിനൊപ്പം ചേര്‍ന്ന് കലാപത്തിന് ശ്രമിച്ചിട്ടുണ്ട്. കൊലപാതകവുമായി സംഘപരിവാര്‍ സംഘടനകള്‍ക്ക് ബന്ധമില്ല. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കൊല്ലപ്പെട്ട റിയാസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹര്‍ത്താലിനിടെ അക്രമത്തിന് ഇരയായ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നൽകണമെന്നും കെ ശ്രീകാന്ത് പറഞ്ഞു.