തിരുവനന്തപുരം : ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയിൽ കലാശിച്ച ഫോൺ കെണി വിവാദത്തിൽ ചാനൽ ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി . ഉച്ചയ്ക്ക് മൂന്ന് മണിക്ക് തുടങ്ങിയ പരിശോധന മണിക്കൂറുകൾ നീണ്ടു നിന്നു .
ഫോൺ സംഭാഷണത്തിന്റെ പൂർണ രൂപം കണ്ടുപിടിക്കലാണ് പോലീസിന്റെ പ്രധാന ലക്ഷ്യം . ശശീന്ദ്രന്റെ സംഭാഷണം മാത്രമായിരുന്നു ചാനൽ പുറത്ത് വിട്ടത് . ചാനലിലെ വകുപ്പ് മേധാവികളിൽ നിന്നും ജീവനക്കാരിൽ നിന്നും സംഘം മൊഴി രേഖപ്പെടുത്തി.
കേസിൽ മംഗളം സി ഇ ഒ ഉൾപ്പെടെ ഒൻപത് പ്രതികളാണുള്ളത് .പ്രതികളോട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ആരും ഹാജരായില്ല . പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചിരിക്കുകയാണ് .