തൃശൂർ: സ്വാശ്രയ കോളേജുകളിലെ വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ തൃശ്ശൂർ എം ഇ ടി എസ് എൻഞ്ചിനീയറിംഗ് കോളേജിലേക്ക് നടന്ന ABVP മാർച്ചിന് നേരേയുള്ള പോലീസ് ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് എ.ബി.വി.പി സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. ABVP സംസ്ഥാന സമിതിയംഗം സി.എസ്സ് അനുമോദ് METS എൻഞ്ചിനീയറിംഗ് കോളേജിന് മുന്നിൽ 48 മണിക്കൂർ ഉപവാസം അനുഷ്ഠിക്കും.
അനാവശ്യമായി ഫൈൻ ഈടാകുന്നെന്നും ഇന്റേണൽ മാർക്കും ഹാജരും വെട്ടിക്കുറച്ച് പ്രിൻസിപ്പൽ പീഡിപ്പിക്കുകയാണെന്നാണ് വിദ്യാർഥികളുടെ പരാതി. ഇതിനെതിരെ കഴിഞ്ഞ ഏഴ് ദിവസമായി വിദ്യാർഥികൾ സമരം നടത്തി വരികയായിരുന്നു.
ഇതിന് പിൻതുണയർപ്പിച്ച് ഏ.ബി.വി.പി നടത്തിയ മാർച്ചിന് നേരെയാണ് പോലീസ് അതിക്രമം അഴിച്ച് വിട്ടത്. ഏ.ബി.വി.പി വിഭാഗ് സംഘടന സെക്രട്ടറി എ പ്രസാദ്, സംസ്ഥാന സെക്രട്ടറി ശ്യാം രാജ് എന്നിവർക്കാണ് പോലീസ് മർദ്ദനത്തിൽ പരിക്കേറ്റത്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിൻസിപ്പാളിനെ പുറത്താക്കും വരെ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്ന് വിദ്യാത്ഥികൾ വ്യക്തമാക്കി.