തിരുവനന്തപുരം : ഫാസിസത്തിനെതിരെ അതിശക്തമായ വരികളുമായി കണ്ണീർക്കനലുകൾ എന്ന കവിത സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു . പ്രശസ്ത കവി അനിൽ പനച്ചൂരാൻ സംഗീതം നൽകി പാടിയിരിക്കുന്ന കവിത രചിച്ചിരിക്കുന്നത് കാണാപ്പുറം നകുലനാണ്.
കണ്ണൂരിൽ രാഷ്ട്രീയ എതിരാളികളാൽ കൊല്ലപ്പെട്ട അച്ഛനും അച്ഛന്റെ മരണത്തെത്തുടർന്ന് ജീവിതത്തിന്റെ പ്രകാശം നഷ്ടപ്പെട്ട മകളുമാണ് കവിതയുടെ ഇതിവൃത്തം . മകളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള കവിതയിൽ, കൊല്ലപ്പെടുന്നതിനു തൊട്ടു മുൻപ് അച്ഛൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെപ്പറ്റി പറയുന്നുണ്ട് .പ്രാണൻ പിടയുമ്പോഴും സ്വന്തം മകളെ ഒരു നോക്ക് കാണാനും ആ പിഞ്ചിളം മേനിയെ ചേർത്ത് പുൽകാനും അച്ഛൻ ആഗ്രഹിച്ചു കാണുമെന്ന് ഹൃദയസ്പർശിയായി കവിത പറയുന്നു.
അച്ഛൻ നഷ്ടപ്പെട്ട മകളുടെ കണ്ണീർ വ്യർത്ഥമാകില്ലെന്ന് കവി പറയുന്നു . ഫാസിസത്തിന്റെ ചെങ്കോട്ടകളെ തകർത്തെറിഞ്ഞ് ജനാധിപത്യത്തിന്റെ പൊൻപുലരി ഉദിക്കുക തന്നെ ചെയ്യുമെന്ന് കവിത പ്രത്യാശിക്കുന്നു.എറൈസ് മീഡിയ നെറ്റ്വർക്കാണ് കവിത പുറത്തിറക്കിയിരിക്കുന്നത് .
കണ്ണൂർ ധർമ്മടത്ത് ബിജെപി സ്ഥാനാർത്ഥിയായതിന്റെ പേരിൽ സിപിഎമ്മുകാർ വെട്ടിക്കൊലപ്പെടുത്തിയ അണ്ടല്ലൂർ സന്തോഷിന്റെയും അച്ഛൻ നഷ്ടമായ മകൾ വിസ്മയയുടേയും കഥയാണ് കവിതയുടെ ഇതിവൃത്തമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് . എന്തായാലും ചോര വീണ മണ്ണിൽ തുടങ്ങിയ ഇടതുപക്ഷ ഗാനങ്ങൾ പാടിയിട്ടുള്ള അനിൽ പനച്ചൂരാന്റെ നിലപാട് മാറ്റം ശ്രദ്ധേയമാവുകയാണ് . നേരത്തെ ടിപി കൊല്ലപ്പെട്ടപ്പോഴും ഇടത് ഫാസിസത്തിനെതിരെ അനിൽ പനച്ചൂരാൻ പ്രതികരിച്ചിരുന്നു .
കവിത :