തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റും കേരളാ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ എ.എ റഹിം, ഉൾപ്പെടെയുളളവർ തന്നെ അതിക്രമിച്ചുവെന്ന യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സർവ്വീസസ് ഡയറക്ടർ ടി വിജയലക്ഷ്മിയുടെ പരാതിയിന്മേൽ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കന്റോണ്‍മെന്റ് പൊലീസ് ആണ് കേസെടുത്തത്. ഗവർണറുടെ വാക്കാലുളള നിർദ്ദേശപ്രകാരമാണ് നടപടി.
മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ ഗവര്‍ണറെ സമീപിച്ചതോടെയാണ് വിജയലക്ഷ്മിക്കെതിരായ അതിക്രമത്തില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായത്.
കന്റോണ്‍മെന്റ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് ഡയറക്ടറില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയും കേരളാ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറുമായ എ.എ റഹീമും, എസ്.എഫ്.ഐ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുളളവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
അസഭ്യം പറഞ്ഞുവെന്നതില്‍ തുടങ്ങി വധഭീഷണി, സ്ത്രീകളെ അപമാനിക്കല്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ ഉള്‍പ്പെടെയുളള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്. ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് യൂണിവേഴ്സിറ്റി കലോത്സവത്തിനിടെ ക്രമരഹിതമായി ബില്ല് മാറി നല്‍കാത്തതിന്റെ പേരിലാണ് വിജയലക്ഷ്മിക്കെതിരെ അതിക്രമം അരങ്ങേറിയത്.