ന്യൂഡൽഹി: പാകിസ്ഥാനിൽ ഇന്ത്യൻ പൗരന് വധശിക്ഷ. മുന്‍ നാവിക ഉദ്യോഗസ്ഥന് കുൽഭൂഷൺ യാദവിനെയാണ് ചാരപ്രവർത്തി നടത്തിയെന്ന് ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
പാക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസിന്റെ റിപ്പോർട്ടുകളെ തള്ളിക്കൊണ്ടാണ് പാകിസ്ഥാൻ സൈന്യം വധശിക്ഷ നൽകുമെന്ന് അറിയിച്ചത്.
അതേസമയം കുൽഭൂഷണ് വധശിക്ഷ വിധിച്ചതിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. വധശിക്ഷ സാമാന്യനീതിയുടെ ലംഘനമാണെന്ന് ഇന്ത്യ പ്രതികരിച്ചു. പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
വിധിയിൽ പ്രതിഷേധിച്ച് 12 പാക് തടവുകാരെ വിട്ടയക്കാനുള്ള തീരുമാനത്തിൽ നിന്നും ഇന്ത്യ പിന്മാറി.