കോട്ടയം: അരിവാളുകാരനാണെന്ന് തെറ്റിദ്ധരിച്ചാണ് പിണറായി ഡൽഹിയിൽ കെജരിവാളിനെ കാണാൻ പോയതെന്ന് പി സി ജോർജ് എംഎൽഎ. എ എ പി യുടെ കേരളത്തിലെ നേതാവ് സി ആർ നീലകണ്ഠൻ പിണറായിക്കെതിരെ ലാവലിൻ കേസ് നടത്തുന്നയാളാണ്. കെ എം മാണിയെ കോൺഗ്രസ് അഭയാർത്ഥിയാക്കി മാറ്റിയെന്നും പി സി ജോർജ് കോട്ടയത്ത് പറഞ്ഞു.
ബംഗാളിൽ അരിവാൾ നാലാം സ്ഥാനത്തായതിനാൽ പിണറായി സഖാവ് അരിവാൾ തപ്പിയിറങ്ങിയപ്പോഴാണ് കെജി അരിവാൾ എന്ന ബോർഡ് കണ്ടത്. അത് അരിവാളാണെന്ന് തെറ്റിദ്ധരിച്ചാണ് പിണറായി കെജരിവാളുമായി കൂടിക്കാഴ്ച നടത്തിയതെന്നും പിസി ജോർജ് പറഞ്ഞു.
ഇന്ന് രാവിലെയായിരുന്നു സിപിഎം കേന്ദ്രകമ്മറ്റിക്കെത്തിയ പിണറായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപിയെ നേരിടാൻ ആരുമായും യോജിക്കുമെന്ന് ഇരുവരും കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും പറഞ്ഞു.