ന്യൂഡൽഹി: മുത്വലാഖിനെതിരെ സുപ്രീംകോടതി. മുത്തലാഖ് ഏറ്റവും നീചമായ വിവാഹമോചന രീതിയാണെന്ന് കോടതി നിരീക്ഷിച്ചു. ഉഭയകകക്ഷ സമ്മതം എന്നത് മുത്വലാഖിൽ ഇല്ലെന്നും കോടതി പറഞ്ഞു. കേരളത്തിൽ നിന്നടക്കമുളള ഹർജികൾ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ അതീവ പ്രാധാന്യമുളള നിരീക്ഷണം.
വിവാഹം വധൂവരന്മാരുടെ സമ്മതത്തോടെയാണ് നടക്കുന്നത്. അതിനാൽ വിവാഹമോചനവും അങ്ങനെയാവണം എന്നാൽ മുത്വലാഖ് മുഖേനെയുള്ള വിവാഹ മോചനം വധശിക്ഷയ്ക്ക് തുല്ല്യമാണെന്ന് ചീഫ് ജെസ്റ്റിസ് ജെ.എസ് ഖെഹാർ അഭിപ്രായപ്പെട്ടു.
മുത്വലാഖിനുള്ള അവകാശം ഭര്‍ത്താവിന് മാത്രമേ ഉള്ളൂവെന്നും ഇത് ആര്‍ട്ടിക്കിള്‍ 14 അനുശാസിക്കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കേസിൽ ഹർജ്ജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ രാം ജഠ്മലാനി കോടതിയെ ബോധിപ്പിച്ചു.
മുത്വലാഖ് നിരോധിക്കുകയാണെങ്കിൽ പ്രത്യാഘാതങ്ങൾ അപ്പോൾ പരിശോധിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇന്ത്യയിൽ മുത്വലഖിനു വേണ്ടി വാദിക്കുന്നവർ പല ഇസ്ലാമിക രാജ്യങ്ങലിലും മുത്വലാഖ് നിരോധിച്ചിട്ടുള്ള വസ്തുത മനസിലാക്കണമെന്ന് കോടതി വ്യക്തമാക്കി.
മുത്വലാഖ് നിരോധിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടിക തയാറാക്കാന്‍ കോടതി സല്മാന് ഖുര്‍ഷിദിനോട് ആവശ്യപ്പെട്ടു.
സൗദി അറേബ്യ, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്,മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ മുത്വലാഖ് വിവാഹമോചനത്തിനുള്ള ഉപാധിയല്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്.