ന്യൂഡൽഹി: പാകിസ്ഥാനെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെറുപ്പിന്റെ പ്രത്യയശാസ്ത്രവും ഭീകരവാദവും പിന്തുടരുന്നവർ ചർച്ചയുടെ സാധ്യതകൾ ഇല്ലാതാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കയിലെ കൊളംബോയിൽ അന്താരാഷ്ട്ര ബുദ്ധമഹോത്സവത്തിൽ പങ്കെടുക്കവേയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
നിയന്ത്രണ രേഖയിലെ സംഘർഷം മൂലം ഇന്ത്യ പാക് ബന്ധം വഷളായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പരോക്ഷ വിമർശനം. ശ്രീലങ്കയിലെ കൊളംബോയില്‍ അന്താരാഷ്ട്ര ബുദ്ധ മഹോത്സവത്തിന്റെ ഭാഗമായുള്ള വിശാഖ ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. പാകാസ്ഥാനെ പേരെടുത്ത് വിമർശിക്കാതെയായിരുന്നു പരാമർശം. വെറുപ്പിന്റെ പ്രത്യയശാസ്ത്രവും ഭീകരവാദവും പിന്തുടരുന്നവർമൂലം ചർച്ചയുടെ വാതിലുകൾ തുറക്കപ്പെടുന്നില്ലാ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം ആദർശങ്ങൾ വിനാശത്തിലാക്കാണ് നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളേക്കാള്‍ ലോകസമാധാനം ഉറപ്പുവരുത്തുകായാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഫോൺ പാകിസ്ഥാൻ പിടിച്ചെടുത്ത് വീണ്ടും പ്രകോപനം സൃഷ്ടിച്ചു. പാകിസ്ഥാൻ പൗരൻ തന്നെ തോക്കു ചൂണ്ടി വിവാഹം കഴിച്ചതാണെന്ന പരാതിയുമായി ഇന്ത്യൻ ഹൈക്കമ്മീഷനിൽ അഭയം പ്രാപിച്ച ഉസ്മയുടെ കേസുമായി ബന്ധപ്പെട്ട് ഇസ്ലാമാബാദ് കോടതിയിലെത്തിയപ്പോഴാണ് സംഭവം.