ന്യൂയോർക്ക് : ആഗോളതാപനം നിയന്ത്രിക്കുന്നതുളള പാരിസ് ഉടമ്പടയിൽ നിന്ന് അമേരിക്ക പിന്മാറി. രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമാണ് ഉടമ്പടി എന്ന് ആരോപിച്ചാണ് അമേരിക്കയുടെ പിന്മാറ്റം. പാരീസ് ഉടന്പടിയിൽ നിന്നുള്ള പിന്മാറ്റം ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദ്ദാനം കൂടിയായിരുന്നു. എന്നാൽ ഇതിനെതിരെ മുൻ പ്രസിഡന്റ് ബാരക്ക് ഒബാമ രംഗത്തെത്തി.
.പാരീസ് ഉടമ്പടികൊണ്ട് അമേരിക്കയിലെ ജനങ്ങൾക്ക് യാതൊരു ഉപകാരവുമില്ലെന്നാണ് ട്രംപിന്റെ വാദം. യു.എസിൽ നിന്ന് വൻ തുക പിഴ ഇൗടാക്കുന്ന കരാർ രാജ്യത്തിെൻറ സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും മറ്റു രാജ്യങ്ങളുടെ ഗൂഢാലോചനയാണ് കരാറിനു പിന്നിലെന്നും ട്രംപ് ആരോപിച്ചു. കരാറിൽ നിന്ന് പിൻമാറുന്നതിലൂടെ ജനങ്ങൾക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനായി എന്നും ട്രംപ് കൂട്ടിച്ചേർത്തു.
.പാരിസ് ഉടമ്പടി ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ചൈനയ്ക്കു വേണ്ടിയാണെന്നും, കാലാവസ്ഥാ സംരക്ഷണം വെറും തട്ടിപ്പാണെന്നും ഡൊണാൾഡ് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു . 2015ൽ 195 രാജ്യങ്ങൾ ഒപ്പിട്ടതാണ് പാരിസ് ഉടമ്പടി.അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് കാർബണിന്റെ പുറന്തള്ളൽ കുറയ്ക്കുകയായിരുന്നു ഉടമ്പടിയുടെ ലക്ഷ്യം. സിറിയയും നിക്കരാഗ്വയും മാത്രമായിരുന്നു ഇതുവരെ ഉടമ്പടിയെ പിന്തുണയ്ക്കാതിരുന്നത്. ഏറ്റവും കൂടുതൽ കാർബൺ വാതകങ്ങൾ പുറന്തള്ളുന്ന രണ്ടാമത്തെ രാജ്യമാണ് അമേരിക്ക.
അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന് കാർബൺ പുറന്തള്ളൽ കുറക്കാനുള്ള ഉടമ്പടിയെ പിന്തുണക്കണമെന്നു ജി 7ലെ മറ്റു രാഷ്ട്രങ്ങൾ യു.എസിനുമേൽ സമ്മർദം ചെലുത്തിയിരുന്നു. അതേസമയം, പാരിസ് ഉടമ്പടിയിൽ നിന്ന് പിൻമാറാനുള്ള ട്രംപിെൻറ തീരുമാനത്തിനെതിരെ മുൻ പ്രസിഡൻറ് ബരാക് ഒമാബ രംഗത്തെത്തി. പാരിസ് ഉടമ്പടിയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം ഭാവിയെ തള്ളിപ്പറയലാണെന്ന് ഒബാമ ഓർമിപ്പിച്ചു. പാരിസ് ഉടമ്പടി ഭാവി തലമുറയെ സംരക്ഷിക്കുന്നതിനുള്ളതാണെന്നും ഒബാമ ചൂണ്ടിക്കാട്ടി.