റിയാദ് : ഭീകരരെ സഹായിക്കുന്നു എന്ന പേരിൽ ഖത്തറുമായുളള ബന്ധം വിഛേദിച്ച് അറബ് രാഷ്ട്രങ്ങൾ. ബഹ്റൈൻ, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ഇതിന്റെ ഭാഗമായി ഖത്തറുമായുളള വ്യോമ, കടൽ ബന്ധങ്ങളും വിഛേദിച്ചു.
യെമനിൽ ഭീകരർക്കെതിരായ സൈനിക നടപടിയിൽ നിന്ന് ഖത്തർ സൈനികരെ പിൻവലിക്കുമെന്നും സൗദി അറിയിച്ചു.
ഇറാനെയും ഇസ്രായേലിനെയും കുറിച്ച് ഖത്തർ ഭരണകൂടം മോശം പരാമർശം നടത്തിയെന്ന് സർക്കാർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. . ഇതാണ് നടപടിക്ക് മറ്റ് അറബ് രാജ്യങ്ങളെ പ്രേരിപ്പിച്ചതെന്നാണ് സൂചന. എന്നാൽ, ഹാക്കർമാരാണ് ഇതിന് പിന്നിലെന്നാണ് ഖത്തറിന്റെ നിലപാട്. ഈജിപ്തിലെ ഭീകരസംഘടനയായ മുസ്ലീം ബ്രദർഹുഡിനെ സഹായിക്കുന്നു എന്ന് നേരത്തെ തന്നെ ഖത്തറിനെതിരെ ആരോപണമുണ്ട്.
അതേ സമയം നടപടിയെ കുറിച്ച് ഖത്തർ പ്രതികരിച്ചിട്ടില്ല. 2020ൽ ഫിഫ ലോക കപ്പിന് തയ്യാറെടുക്കുന്ന ഖത്തറിന് വൻ തിരിച്ചടിയാണ് അയൽരാജ്യങ്ങളുടെ കടുത്ത നിലപാട്. ഖത്തർ പൗരന്മാർ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് ബഹറിൽ നിലപാടെടുത്തതായാണ് റിപ്പോർട്ട് .