ലണ്ടൻ : ബ്രിട്ടനിൽ സർക്കാർ രൂപീകരിക്കാൻ പുതിയ തന്ത്രങ്ങളുമായി കൺസർവേറ്റീവ് പാർട്ടി. ഇതിനായി ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് തെരേസാ മേ വ്യക്തമാക്കി. എലിസബത്ത് രാഞ്ജിയുമായി കൂടികാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തെരേസ മേ.
കേവലഭൂരിപക്ഷത്തിന് 326 സീറ്റുകൾ വേണ്ടിടത്ത് 318 സീറ്റുകൾ മാത്രമേ കൺസർവേറ്റീവിന് നേടാൻ കഴിഞ്ഞുള്ളു. ഈ സാഹചര്യത്തിലാണ് 10 സീറ്റുകൾ നേടിയ ഡെമോക്രാറ്റിക് യൂണിയനുമായി സഖ്യംചേരാനുള്ള തെരേസാമേയുടെ തീരുമാനം. ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി ഏറ്റെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള തീവ്രശ്രമവുമായാണ് കൺസർവേറ്റീവ് പാർട്ടി മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു എലിസബത്ത് രാജ്ഞിയുമായുള്ല കൂടിക്കാഴ്ച.
കൂടിക്കാഴ്ചയുടെ വിശദംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും സഖ്യം ചേർന്ന് സർക്കാർ രൂപീകരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് മേ വ്യക്തമാക്കി. സ്കോട്ടിഷ് നാഷണൽ പാർട്ടിയെ തുടച്ചുനീക്കുക എന്ന തന്ത്രം വിജയം കണ്ടില്ലെങ്കിലും കനത്ത തിരിച്ചടി അവർക്ക് നൽകാൻ ഉപതെരഞ്ഞെടുപ്പിലൂടെ ഭരണകക്ഷിക്ക് സാധിച്ചു. അവരെ ദുർബലരാക്കുക എന്ന തന്ത്രത്തിന്റെ കൂടി ഭാഗമാണ് ഡെമോക്രാറ്റുകളുടെ പിന്തുണ തേടാനുളള ശ്രമം. ഏതുവിധേനയും കേവലഭൂരിപക്ഷം കടന്ന് ഭരണം നിലനിർത്തുകമാത്രമാണ് കൺസർവേറ്റീവിന് മുന്നിലുള്ള പ്രധാനലക്ഷ്യം. അതെ സമയം മന്ത്രിസഭ രുപീകരണശ്രമവുമായി ലേബർപാർട്ടിയും മുന്നോട്ട് പോകുകയാണ്.