തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കുന്നതിന് സർവകക്ഷിയോഗം വിളിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
സർവകക്ഷിയോഗത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവീസിൽ നിന്ന് വിരമിച്ച ഡോക്ടർമാരുടെ സേവനം ആശുപത്രികളിൽ പ്രയോജനപ്പെടുത്തും. ശുചീകരണത്തിന് സ്കൂൾ വിദ്യാർത്ഥികളെ അടക്കം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കേന്ദ്രത്തിൽ നിന്നുള്ള സഹായം ലഭ്യമാക്കുന്നതിനായി ബിജെപി സമ്മർദ്ദം ചെലുത്താൻ തയാറാണെന്ന് സർവകക്ഷിയോഗത്തിൽ പങ്കെടുത്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.
സർക്കാരിന്റെ അനാസ്ഥയാണ് പനി പടരാൻ കാരണമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.