തിരുവനന്തപുരം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ.
ഇന്റലിജൻസ് റിപ്പോർട്ട് കെട്ടുകഥയാണ്. റിപ്പോർട്ട് നേരത്തെ ലഭിച്ചിരുന്നുവങ്കിൽ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കുമ്മനം ചോദിച്ചു.
വീഴ്ച പറ്റിയത് സർക്കാരിനും പോലീസിനുമാണ്. സർവ്വകക്ഷി ചർച്ചയ്ക്ക് ശേഷവും അക്രമം ഉണ്ടാകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കുമ്മനം പറഞ്ഞു.
അതേസമയം, ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെങ്കിൽ അത് പാവങ്ങൾക്ക് നൽകാൻ സർക്കാർ തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.