കൊച്ചി : പെരിയാര്‍ ഭൂമി കൈയേറിയും നിലം നികത്തിയുമുള്ള ഫ്ളാറു നിര്‍മ്മാണത്തിന് ഇടതു വലതു മുന്നണികള്‍ ഒത്താശ ചെയ്തെന്ന് വ്യക്തമാക്കുന്ന രേഖകൾ ജനം ടിവിക്ക്. എറണാകുളം കരിമാലൂര്‍ പഞ്ചായത്തിലെ കോട്ടപുറം ഭാഗത്ത് 10 ഏക്കര്‍ നിലംനികത്തി നിര്‍മ്മിക്കുന്ന അക്വാസിററി എന്ന ഫ്ളാററ് സമുച്ചയത്തിന് ചട്ടവിരുദ്ധമായി ഇടതു വലതുമുന്നണികളുടെ ഭരണകാലത്ത് അനുമതി നല്‍കുകയായിരുന്നു. ആര്.ഡി.ഒയുടെ ഉത്തരവ് പോലും മാനിക്കാതെയാണ് ഇവിടെ നിര്‍മ്മാണം നടന്നത്.
എറണാകുളം ജില്ലയിലെ കരിമാലൂര്‍ പഞ്ചായത്തിലാണ് അക്വസിററി എന്ന ഫ്ളാററ് സമുച്ചയം നിര്‍മ്മിക്കാന്‍ 10 ഏക്കര്‍ നിലം നികത്തിയത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമായുള്ള നിര്‍മ്മാണത്തിന് 2007 ല്‍ ഇടതു മുന്നണിയുടെ ഭരണസമതിയും 2010 ലും 14 ലും യുഡി.എഫ് മുന്നണി നേതൃത്വം നല്കുന്ന ഭരണ സമിതിയും അനുമതി നല്‍കിയതെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ജനം ടിവിക്ക് ലഭിച്ചത്. .
റവന്യൂ രേഖകളിലും ഡേററാബാങ്കിലും നിലമെന്ന് വ്യക്തമാക്കുന്ന 25188 തണ്ടപേരിലുള്ള 176 ബാര്‍ 1 ,2, 3 തുടങ്ങിയ സര്വേനമ്പരുകളിലുള്ള 10 ഏക്കറിലധികം നിലം നികത്തിയുള്ള നിര്‍മ്മാണത്തിനാണെന്ന് കരിമാലൂര്‍ പഞ്ചായത്തില്‍നിന്നും അനുമതി നല്‍കിയിട്ടുള്ളത്. വിവാദ ഫ്ളാറ്റിനോട് ചേര്‍ന്നുള്ള പെരിയാറിന്റെ തീരത്തുള്ള 75 സെന്റ് ഭൂമി കൈയേറി ഫ്ളാറ്റ് നിര്‍മ്മാണ കമ്പനിയായ ശ്വാസ് ബില്‍ഡേഷ്സ് നിര്‍മ്മാണം ആരംഭിച്ചെങ്കിലും നാട്ടുകാര്‍തന്നെ അവ പൊളിച്ചുനീക്കുകയായിരുന്നു.
നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നേരത്തെ ഫോര്‍ട്ട് കൊച്ചി സബ് കളക്ടർ നിര്‍ദ്ദേശം നല്‍കിയിട്ടും നിര്‍മ്മാണം തടസപ്പെട്ടില്ലെന്നത് സംസ്ഥാന സര്‍ക്കാരിലുള്‍പ്പെടെ ചെലുത്തിയിട്ടുള്ള സ്വാധീനത്തിന്റെ തെളിവായാണ് വിലയിരുത്തുന്നത്