തിരുവനന്തപുരം : മുടവൻമുകളിൽ പോലീസുകാരന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം. നന്ദാവനം ആർ ക്യാമ്പിലെ പൊലീസുകാരനായ അമൽ ജി നാഥിനാണ് മർദ്ദനമേറ്റത്. മുടവൻ മുകളിൽ അക്രമം അഴിച്ചു വിട്ടത് തടഞ്ഞതിനാണ് മർദ്ദനം
മുടവന്മുകളിൽ ഗുണ്ടാപ്പകയിൽ കൊല്ലപ്പെട്ട സുരേഷിന്റെ അനുസ്മരണത്തിൽ കഴിഞ്ഞു മടങ്ങിയ സിപിഎം പ്രവർത്തകർ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. .പരിക്കേറ്റ പൊലീസുകാരൻ അമൽ ജി നാഥിനെ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മറ്റ് പാർട്ടികളുടെ കൊടിമരങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചത് തടഞ്ഞതിനാണ് നാൽപ്പതോളം വരുന്ന സംഘം ഇദ്ദേഹത്തെ മർദിച്ചത്.
സുരേഷ് അനുസ്മരണത്തിൽ സിപിഎം നേതാവ് ശിവൻകുട്ടിയും സുധീഷ് മിന്നിയും നടത്തിയ പ്രകോപനകരമായ പ്രസംഗമാണ് സിപിഎം പ്രവർത്തകരുടെ അതിക്രമങ്ങൾക്ക് വഴിവച്ചതെന്നാണ് ആരോപണം . സിപിഎമ്മിന്റെ വാർഡ് കൗൺസിലർ അടക്കം നോക്കി നിൽക്കെയാണ് പോലീസുകാരനെ പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയത്.
അതേസമയം പാറശ്ശാലയിലും പൂജപ്പുരയിലും ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം അതിക്രമമുണ്ടായി മർദ്ദനമേറ്റ നാലോളം ബിജെപി പ്രവർത്തകരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.