ചെന്നൈ: തമിഴ്ന്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം പ്രധനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. എഐഡിഎംകെ പാര്‍ട്ടികളുടെ ലയനത്തിന്റെ അന്തിമഘട്ട ചര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച്ച. അരമണിക്കൂറിലധികം നീണ്ടു നിന്ന ചർച്ചയിൽ രാജ്യസഭാ എംപി വി.മൈത്രേയന്, മുന്‍ മന്ത്രി കെ.പി.മുനുസ്വാമി, മുന്‍രാജ്യസഭാ അംഗം മനോജ് പാണ്ഡ്യന് എന്നിവരും പങ്കെടുത്തു.
തമിഴ്നാട് മുഖ്യമന്ത്രിയും എഐഡിഎംകെ അമ്മ വിഭാഗം നേതാവുമായ എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് പനീർശെൽവത്തിന്റെ സന്ദർശനം.ലയന വ്യവസ്ഥകള്‍, എന്‍.ഡി.എ. പ്രവേശം തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമന്ത്രിയും ഒ.പി.എസും ചര്‍ച്ച ചെയ്തെന്നാണ് പ്രതീക്ഷിക്കുന്നത്.
ലയനം യാഥാർഥ്യമാക്കുന്നതിനുള്ള വ്യവസ്ഥയിൽ ശശികല കുടുംബത്തെ പാർട്ടിയിൽ നിന്നു പുറത്താക്കണമെന്നാണ് ഒ.പി.എസ്. വിഭാഗത്തിന്റെ പ്രധാന ആവശ്യം. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അധികം വൈകാതെ ലയനം പ്രതീക്ഷിക്കാമെന്നും സഹകരണ മന്ത്രി സെല്ലൂർ കെ.രാജു അറിയിച്ചു.
ലയനം ഉടനുണ്ടാകുമെന്നു ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പ്രതികരിച്ചിരുന്നു.