ന്യുഡൽഹി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന് കാർത്തി ചിദംബരം സി.ബി.ഐക്ക് മുന്നിൽ ഹാജരാകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. വിദേശ വിനിമയച്ചട്ട ലംഘനം അടക്കമുള്ള കേസുകളിൽ പ്രതിയാണ് കാർത്തിക്. പ്രസ്തുത കേസുകളിൽ സി.ബി.ഐക്ക് മുന്നിൽ ഹാജരാകാനാണ് സുപ്രീം കോടതി നിർദ്ദേശം.
കാര്‍ത്തിക്കിനെതിരായ ലുക്കൗട്ട് നോട്ടീസ് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കാർത്തി അടക്കം നാലുപേര്‍ക്കെതിരെ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് ഓഗസ്റ്റ് പത്തിനാണ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. മെയ് 15 നാണ് ഇവർക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
സി.ബി.ഐയുടെ എഫ്.ഐ.ആര് റദ്ദാക്കണമെന്ന കാര്‍ത്തിയുടെ ആവശ്യം പരിഗണിക്കാന്‍ മദ്രാസ് ഹൈക്കോടതിക്ക് പരമോന്നത കോടതി നിര്‍ദ്ദേശം നല്കി. അടിയന്തിരമായി വിഷയം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍, ജസ്റ്റിസ് വൈ.ഡി ചന്ദ്രചൂഢ് എന്നിവരുള്‍പ്പെട്ട് ബഞ്ച് വിഷയം പരിഗണിച്ചത്.