ന്യൂഡൽഹി:കുൽഭൂഷൻ യാദവ് കേസിൽ ഇന്ത്യ അന്താരാഷ്ട്ര കോടതിയിൽ ന്യായഹർജി സമർപ്പിച്ചു.കൽഭൂഷൻ കേസിൽ പാകിസ്ഥാൻ പ്രഖ്യാപിച്ചിരിക്കുന്ന വധശിക്ഷ 1963 ലെ വിയന്ന കൺവെൻഷനിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഇന്ത്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇക്കഴിഞ്ഞ മേയ് മാസമാണ് കുൽഭൂഷണിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്തത്. ഇരു രാജ്യങ്ങളുമായി ചർച്ച നടത്തിയ ശേഷം അന്താരാഷ്ട്ര കോടതി പ്രസിഡ്ന്റ് റോണി എബ്രഹാം ഇന്ത്യയോട് സെപ്റ്റംബർ13നും,പാകിസ്ഥാനോട് ഡിസംബർ13നുമാണ് ഹർജി നൽകാൻ ആവശ്യപ്പെട്ടിരുന്നത്.