റിയാദ് : ആഗോള നിക്ഷേപ സംഗമത്തിന് റിയാദിൽ തുടക്കമായി.സാമ്പത്തിക രംഗത്തെ സാധ്യതകളും വെല്ലുവിളികളുമാണ് മുഖ്യ അജണ്ട.അറുപതിലേറെ രാജ്യങ്ങളിൽ നിന്നായി 2500 പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
ഭാവിയിൽ ലോക സമ്പദ്ഘടനയിൽ ഉണ്ടാവുന്ന വെല്ലുവിളികളും,സാധ്യതകളും ചർച്ച ചെയ്യുകയാണ് ലക്ഷ്യം.വിഷൻ 2030 ന്റെ ഭാഗമായി സൗദി അറേബ്യ മുൻകൈയെടുത്താണ് ഈ നിക്ഷേപ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.
പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആണ് ഫ്യുച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് എന്ന സംഗമത്തിന്റെ സംഘാടകർ.മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് നടക്കുക.
സി.എൻ.ബി.സിയുടെ ആൻഡ്രു റോസ് സോർകിൻ നയിക്കുന്ന ചർച്ചയോടെ ആണ് സംഗമം ആരംഭിക്കുക.
സാമൂഹികം,സാമ്പത്തികം,ബൗദ്ധികം എന്നീ വിഷയങ്ങളിലുള്ള വികസനത്തെക്കുറിച്ചും ചർച്ചകൾ നടക്കും.
പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഡയറക്ടർ യാസിർ അൽ റുമയ്യാൻ,ഫസ്റ് ഇൻവെസ്റ്മെന്റ് ഗ്രുപ്പ് ചെയർമാൻ വിക്ടർ ചു,ബ്ളാക്ബെറി സി ഇ ഓ ലാറി ഫിൻക്സൗ,ഐ എം എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റീൻ ലഗാന്റി,ബ്രിഡ്ജ് വാട്ടർ അസോസിയേറ്സ് സി ഇ ഓ ഡേവിഡ് മാക് കോർമിക്ക്,സൗദി അരാംകോ സി ഇ ഓ അമീൻ നാസർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,റോബോട്ടിക്സ്,വിർച്വൽ റിയാലിറ്റി,ബിഗ് ടാറ്റ,സോഷ്യൽ മീഡിയ,മെഡിക്കൽ സയൻസ്,സ്മാർട് ഇൻഫ്രാസ്ട്രക്ച്ചർ തുടങ്ങിയ വിഷയങ്ങളിലുള്ള സെമിനാറുകളും നടക്കും.