തിരുവനന്തപുരം: സിപിഐഎം വഞ്ചന കാട്ടിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. നിതീഷ് കുമാർ ചെയ്തതിനേക്കാളും വലിയ വഞ്ചനയാണ് മാർക്സിസ്റ്റ് പാർട്ടി നടത്തിയത്. കേന്ദ്ര സർക്കാരിനെതിരെ യോജിച്ചുള്ള പ്രക്ഷോഭങ്ങളിൽ നിന്നും സിപിഎം പിന്നോട്ട് പോയി.
കോൺഗ്രസുമായി ചേർന്ന് സമരങ്ങൾ നടത്തേണ്ടെന്ന തീരുമാനമെടുത്തത് മലയാളികളായ 7 പോളിറ്റ് ബ്യൂറോ അംഗങ്ങളാണ്. സിപിഎമ്മിന്റെ വഞ്ചനകൾ പൊതു സമൂഹത്തിൽ തുറന്നു കാട്ടണമെന്നും ആന്റണി പറഞ്ഞു.
നേരത്തെ സിപിഎം പോളിറ്റ് ബ്യൂറോയിൽ കോൺഗ്രസ് ബന്ധത്തെ അനുകൂലിച്ച് ബംഗാൾ ഘടകം നിലപാടെടുത്തിരുന്നെങ്കിലും കേരള ഘടകത്തിന്റെ വിയോജിപ്പിനെ തുടർന്ന് ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു.