കുവൈറ്റ് സിറ്റി : കുവൈറ്റിൽ വിദേശ തൊഴിലാളികളുടെ റിക്രൂട്ട് മെന്റിൽ കർശന നിയന്ത്രണമേർപ്പെടുത്തുന്നു.
വിദേശ ജനസംഖ്യ കുറയ്ക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായിട്ടാണ് മാൻപവർ പബ്ലിക്ക് അതോറിറ്റിയുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍.
പുതിയ നിയമമനുസരിച്ച് 30 വയസ്സ് പൂർത്തിയായവരും,തൊഴിൽ പരിചയവും,വിദ്യാഭ്യാസ യോഗ്യതയുമുള്ളവരെ മാത്രമേ ജോലിക്കായി പരിഗണിക്കുകയുള്ളൂ.മാത്രമല്ല ഡിപ്ലോമ,ബിരുദ,ബിരുദാനന്തര ബിരുദക്കാരെ റിക്രൂട്ടിംഗിൽ പരിഗണിക്കുകയില്ല.
ജോലിക്കിടയിൽ കുവൈറ്റിൽ നിന്നു തന്നെ നേടിയ ഉന്നത വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് അംഗീകരിക്കില്ല.എന്നാൽ രാജ്യത്തിനു പുറത്തു നിന്നുള്ള സർട്ടിഫിക്കറ്റുകൾ പരിഗണിക്കും.
ശുചീകരണ,കാവൽ ജോലികൾക്കായി ഇനി മുതൽ വിദേശികളെ പരിഗണിക്കില്ലെന്നും മാൻ പവർ നിർദേശങ്ങളിൽ പറയുന്നു.
പുതിയ നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് കൈമാറി.