ന്യൂഡൽഹി : ഇന്ത്യയെ ഇസ്ലാമിക്ക് സ്റ്റേറ്റാക്കി മാറ്റാനുള്ള ലക്ഷ്യത്തിലേക്കെത്താൻ പുതിയ നീക്കവുമായി പാക് ചാര സംഘടന ഐഎസ്ഐ. തങ്ങളുടെ ലക്ഷ്യത്തിന് തടസ്സമായി നിൽക്കുന്ന ഇന്ത്യയിലെ ആർ എസ് എസ് നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് വിദേശത്തു നിന്നും ഭീകരരുമായി ചേർന്ന് പാക് ചാരസംഘടന പദ്ധതി ആസൂത്രണം ചെയ്യുന്നതായി റിസർച്ച് ആന്റ് അനാലിസിസ് വിംഗിന്റെ റിപ്പോർട്ട്.
അടുത്തിടെ ഇന്ത്യയിലെ പല ഭാഗങ്ങളിലായി ആർഎസ്എസ് നേതാക്കൾ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളിൽ ഐഎസ്എസ് യുടെ പങ്ക് വെളിപ്പെട്ടത്.
അതിർത്തി കടന്നുള്ള ഭീകരവാദവും,ഇന്ത്യക്കെതിരെയുള്ള ആക്രമണങ്ങളും,മതപരിവർത്തനവും മാർഗ്ഗങ്ങളാക്കി ഇന്ത്യയെ ഇസ്ലാമിക്ക് സ്റ്റേറ്റാക്കി മാറ്റാനുള്ള ഐഎസ്എസ് യുടെ ശ്രമത്തിന് നിലവിൽ ഇന്ത്യയിൽ വിഘാതമായി നിൽക്കുന്നത് രാജ്യത്തെ ആർ എസ് എസ് സംഘടനയും,അതിന്റെ നേതാക്കളുമാണ്.
രാജ്യത്ത് സാമ്പത്തിക അട്ടിമറി നടത്തുകയും അതു മറയാക്കി ആർ എസ് എസ് നേതാക്കളെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കാനുമാണ് ഐഎസ്എസ് യുടെ പുതിയ നീക്കമെന്നാണ് അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. ഇത്തരത്തിൽ സാമ്പത്തിക അട്ടിമറി നടത്താനായി ഇന്ത്യയിലെ സാമ്പത്തിക വശങ്ങളെ കുറിച്ച് നിരന്തരം ഓൺലൈൻ വഴി വിവരശേഖരണവും ഇവർ നടത്തുന്നുണ്ട്.
പഞ്ചാബിലെ ഹിന്ദു നേതാക്കളുടെ കൊലപാതകത്തിന് പിന്നിൽ ഐ എസ് ഐ ആയിരുന്നുവെന്നും സ്ഥിരീകരിച്ചു. ഹിന്ദുക്കളെയും ആര് എസ് എസ് നേതാക്കളെയും കൊലപ്പെടുത്തി വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് പഞ്ചാബിൽ നടന്നത്. ആര് എസ് എസ് നേതാവ് രവീന്ദര്‍ ഗോസായി,ജഗദീഷ് ഗഗച, ശിവസേന നേതാവ് ദുര്‍ഗാദാസ് ഗുപ്ത എന്നിവരുടെ കൊലപാതകങ്ങൾ കാനഡയിൽ നിന്നുള്ള ഭീകരരുമായി ചേർന്ന് ഐ എസ് ഐ ആസൂത്രണം ചെയ്തതാണെന്നും റിസർച്ച് ആന്റ് അനാലിസിസ് വിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്.
രഹസ്യ കോഡിലുള്ള മൊബൈല്‍ ഫോണ്‍ ആപ്പ് ഉപയോഗിച്ച് വിദേശത്തു നിന്നുള്ള ഭീകരർ പാകിസ്ഥാനിലെ ഐ എസ് ഐ എസ് തലവന്മാർക്ക് സന്ദേശങ്ങൾ കൈമാറാറുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി .
വിദേശത്തു നിന്നുമുള്ള പദ്ധതി ഇന്ത്യയിൽ നടപ്പിലാക്കിയത് രാജ്യത്തിനകത്തുള്ള ഐഎസ് ഭീകരരാണെന്നും റിപ്പോർട്ടിലുണ്ട്. ചാര സംഘടനയുടെ നിർദേശമനുസരിച്ച് കശ്മീരിലെ യുവാക്കളെ മയക്കു മരുന്നും, ആയുദ്ധങ്ങളും നൽകി കൊലപാതകങ്ങൾ നടത്താൻ പാക്ഭീകര സംഘടനയായ ഐ എസ് പ്രേരിപ്പിക്കുന്നുണ്ട്.
ഗാസിയപ്പൂരിലെ ആർ എസ് എസ് നേതാവ് രാജേഷ് മിശ്ര, മൈസൂരിലെ മഗളി രവി എന്നിവരുടെ മരണത്തിനു പിന്നിലും പാക് ചാര സംഘടനയുടെ പങ്കുണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്.
ബാംഗ്ളൂരിൽ കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് രുദ്രേഷിന്റെ കൊലപാതകത്തിനു പിന്നിൽ കേരളത്തിലെ മത തീവ്രവാദ സംഘടനയാണെന്ന് മുൻപ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.എന്നാൽ കൊലപാതകത്തിന് പാക് ചാര സംഘടനയുടെയോ,ഐ എസ് ഭീകരരുടെയോ സഹായം ലഭ്യമായിരുന്നോവെന്നുള്ളതും നിലവിലെ സാഹചര്യത്തിൽ അന്വേഷിക്കും.
മാത്രമല്ല ആർ എസ് എസിന്റെ നിലവിലെ മുതിർന്ന നേതാക്കളെ വധിക്കാനും പദ്ധതികൾ തയ്യാറാക്കുന്നുണ്ട്.ഇതിനായി നേതാക്കളുടെ നീക്കങ്ങൾ പോലും നിരീക്ഷിക്കപ്പെടാൻ സാധ്യതയുള്ളതായും പറയപ്പെടുന്നു.
ഇന്ത്യയിൽ ഇത്തരത്തിലുള്ള വധശ്രമങ്ങൾ നടപ്പിലാക്കാനായി ഐ എസ് ഐയും ചില വിദേശ സിഖ് നേതാക്കളും തമ്മിൽ ബന്ധപ്പെടുന്നുണ്ട്. ഇതിനായി ദൂതന്മാരെ ഒഴിവാക്കി ഐഎസ്ഐ നേതാക്കൾ തന്നെ സിഖ് നേതാക്കളുമായുള്ള ചർച്ചകൾക്ക് മുൻ കൈ എടുക്കുന്നുണ്ട്.
പഞ്ചാബിലെ സിഖ് ഭീകരതയെ പുനരുജ്ജീവിപ്പിക്കാനുള്ള ഐഎസ്ഐ ശ്രമങ്ങളെക്കുറിച്ച് ഉന്നത സുരക്ഷാ ഓഫീസർമാർ ഈ വർഷം ആഗസ്റ്റിൽ തന്നെ ചർച്ച ചെയ്തിരുന്നു.
ഭീകരതയെ എല്ലായ്പ്പോഴും പിന്തുണയ്ക്കുന്ന ഒരു സംഘടന എന്ന നിലയിൽ, ഐഎസ്ഐയുടെ പുതിയ നീക്കം സുരക്ഷാ സേനകളെയും ആശങ്കപ്പെടുത്തുന്നുണ്ട്.
ഡൽഹിയിലെ കമല മാർക്കറ്റ്,ഗഫർ മാർക്കറ്റ് എന്നിവിടങ്ങളിലും,കൊൽക്കത്തയിലും നടന്ന തീപ്പിടിത്തത്തിന്റെ തെളിവുകൾ സംബന്ധിച്ചും കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യവും റിപ്പോർട്ടിലുണ്ട്.