റാഞ്ചി : യോഗക്ക് വിലക്ക് കല്പിച്ച് ഇസ്ലാം തീവ്രവാദികൾ.യോഗ അഭ്യാസിപ്പിക്കുന്ന മുസ്ലീം യുവതിയെ വീട് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചു.റാഞ്ചി സ്വദേശി റാഫിയ നാസിനെയാണ് മാധ്യമ പ്രവർത്തകരുടെ മുന്നിൽ വച്ച് ആക്രമിച്ചത്.
യോഗ അഭ്യസിപ്പിക്കുന്നതിന്റെ പേരിൽ റാഫിയക്കെതിരെ നേരത്തെ ഫത്വ പുറപ്പെടുവിച്ചിരുന്നു. മാത്രമല്ല ഇതിന്റെ പേരിൽ കുടുംബത്തിനു നിരന്തരം ഭീഷണിയുമുണ്ടായിരുന്നു.
റാഫിയക്ക് ഫത്വ പുറപ്പെടുവിച്ചതിനെതിരെ യോഗാ ഗുരു രാം ദേവ് രംഗത്ത് വന്നിരുന്നു.മാത്രമല്ല ഷിയാ ബോർഡംഗം മൗലാന സെയ്ഫ് അബ്ബാസും റാഫിയയെ പിന്തുണച്ചു മുന്നോട്ട് വന്നു. ഇറാഖ്, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം മുസ്ലിംകൾ യോഗയിൽ പങ്കെടുക്കുന്നുണ്ടെന്നും, മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് യോഗ നല്ലതാണെന്നും,ഒരു മതവും യോഗയെ നിരാകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു.
തുടർന്ന് റഫിയക്ക് സർക്കാർ പൊലീസ് സംരക്ഷണം നൽകിയിരുന്നു.ഇതിനെ കുറിച്ച് വാർത്ത ശേഖരിക്കാനെത്തിയ ദേശീയ മാധ്യമ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരുന്നു ആക്രമം.
സംഭവത്തെ കുറിച്ച് റാഞ്ചി സീനിയർ പൊലീസ് സൂപ്രണ്ട് കുൽദീപ് ദ്വിവേദിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.