ന്യൂഡൽഹി : ചരിത്രത്തിലാദ്യമായി ഫിഫ വേൾഡ് കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച യു-17 ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ടീമംഗങ്ങൾ അദ്ദേഹത്തെ സന്ദർശിച്ചത്.രാജ്യം ഒരു വലിയ ഉത്തരവാദിത്തമാണ് ടീമിനു നൽകിയിരിക്കുന്നതെന്ന് മോദി പറഞ്ഞു.
ടീം ഒത്തൊരുമയോടെ നിലനിൽക്കണമെന്നും, ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രൊഫഷണൽ താരങ്ങളെന്ന നിലയിൽ തങ്ങളെത്തന്നെ വളർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അണ്ടർ 17 ലോകകപ്പിൽ രാജ്യത്തിന്റെ യശസ്സുയർത്തിയ ഇന്ത്യൻ കൗമാര ടീമിനെ മോദി തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലും പ്രശംസിച്ചിരുന്നു.