ന്യൂഡൽഹി : പാകിസ്ഥാനെ ഇനി കാത്തിരിക്കുന്നത് കൊടും വരൾച്ചയുടെ നാളുകൾ. സിന്ധു നദീ കരാറിലെ അവകാശങ്ങള്‍ പൂര്‍ണമായും ഉപയോഗിക്കാന്‍ തീരുമാനിച്ച് ഇന്ത്യ.
രവി,ബീസ്, സത്ലജ് എന്നീ നദികളിൽ നിന്നും പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് നിയന്ത്രിച്ച്,അത് സംഭരിക്കാനായി വൻ ജലസംഭരണികൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. മാത്രമല്ല ചിനാബ് നദിയിൽ നിന്നും പാകിസ്ഥാൻ നൽകുന്ന ജലത്തിന്റെ അളവും ക്രമാതീതമായി കുറച്ചു.
ഇതിന്റെ ഭാഗമായി പഞ്ചാബിനോടും ജമ്മുകാശ്മീരിനോടും പൂര്‍ണ സഹകരണത്തോടെ മുന്നോട്ടുപോകാന്‍ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
1960ലെ സിന്ധു നദി കരാര്‍ പ്രകാരം കിഴക്കന്‍ നദികളിലെ ജലം ഇന്ത്യയ്ക്കാണ്. പടിഞ്ഞാറന്‍ നദികളിലെ ജലം പാകിസ്ഥാന് വിട്ടുനല്കണമെങ്കിലും ആ നദികളിലെ ജലം ശേഖരിക്കാൻ ജലസംഭരണി നിര്‍മ്മിക്കാന്‍ ഇന്ത്യയ്ക്ക് അനുമതിയുണ്ട്.
എന്നാല്‍ ഇത്രയും കാലം അത്തരം ഒരു നടപടി ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കരാര്‍ പ്രകാരം ജലസേചനത്തിന് ആവശ്യമായ മുഴുവന്‍ ജലവും ഇന്ത്യ ഇതുവരെ ശേഖരിച്ചിരുന്നുമില്ല.
എന്നാൽ ഇന്ത്യയുടെ പുതിയ തീരുമാനം പാകിസ്ഥാനെ കൊടും വരൾച്ചയിലേക്ക് തള്ളിവിടുമോയെന്നും,വില വർദ്ധനവ്,സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയ്ക്കിടയാക്കുമോ എന്നുമുള്ള ആശങ്കകൾ പാകിസ്ഥാൻ മാദ്ധ്യമങ്ങൾ പുറത്തു വിടുന്നുണ്ട്.
ചിനാബ് നദിയിൽ നിന്നും ഇതുവരെ പാകിസ്ഥാന് ലഭിച്ചിരുന്നത് 50000 ക്യൂബിക്സ് അടി ജലമാണ്.എന്നാൽ കരാർ ശക്തമാക്കിയതോടെ 5461 ക്യൂബിക്സ് അടി ജലം മാത്രമാണ് പാകിസ്ഥാന് ഇപ്പോൾ ലഭിക്കുന്നത്.
അപ്പർ ചിനാബ് കനാലിൽ നിന്നും നൽകുന്ന ജലത്തിന്റെ അളവ് 4182 അടിയാക്കി കുറച്ചു.അതോടെ പാകിസ്ഥാനിലെ തൊണ്ണൂറോളം കനാലുകളിലെ ജലം വറ്റി തുടങ്ങി. സാധാരണയായി 18000 ക്യൂബിക്സ് അടി ജലമാണ് അപ്പർ ചിനാബിൽ നിന്നും പാകിസ്ഥാന് ലഭിച്ചിരുന്നത്.
ഇത്തരമൊരു നീക്കത്തിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇതിനായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയുടെ അദ്ധ്യക്ഷതയിൽ ചര്‍ച്ച നടത്തിയിരുന്നതായും ജമ്മുവില്‍ തീരുമാനിച്ചിരിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ നടപടികള്‍ വേഗത്തിലാക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നതായും റിപ്പോർട്ടുകൾ നൽകുന്നുണ്ട്.