റിയാദ് : സൗദി അറേബ്യയിൽ ഭീകരവാദ കേസുകളിൽ അകപ്പെട്ടവരുടെ പട്ടിക ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു.19 ഇന്ത്യക്കാരടക്കം 5311 പേരെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പിടികൂടിയതായി അധികൃതർ.38 രാജ്യങ്ങളിൽ നിന്നുള്ള വിദേശികളും,നിരവധി സ്വദേശി പൗരന്മാരും നടപടികൾ നേരിടുന്നതായി മന്ത്രാലയം വ്യക്തമാക്കി.
ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിനു കീഴിലെ അഞ്ചു ജയിലുകളില്‍ തീവ്രവാദ കേസുകളിൽ ഉൾപ്പെട്ട 4,437 സ്വദേശികളെയാണ് പാർപ്പിച്ചിരിക്കുന്നത്.317 യമൻ സ്വദേശികളും 214 സിറിയൻ സ്വദേശികളും 88 പാക്കിസ്ഥാനികളും 59 ഈജിപ്തുകാരും ഭീകരപ്രവർത്തനത്തിന് നടപടികൾ നേരിടുകയാണ്.
ഭീകര പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 19 ഇന്ത്യക്കാർ,34 സുഡാനികൾ, 17 ജോർദാനികൾ, 18 ഫലസ്തീനികൾ,11 ബഹ്റൈനികൾ , 16 ഛാഢുകാർ, 14 കുടിയേറ്റ ഗോത്രക്കാർ എന്നിവർ അന്വേഷണം നേരിടുന്നവരുടെ പട്ടികയിലാണുള്ളത്.കൂടാതെ 9 ഇറാനികൾ, അഫ്ഗാൻ , സോമാലിയ എന്നിവിടങ്ങളിൽ നിന്നുള്ള ആറു പേർ വീതം,5 എത്യോപ്യക്കാർ , അമേരിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള നാല് പേര് വീതം,ഇറാഖ്, ഫിലിപ്പൈന്‍സ്, തുര്‍ക്കി, ബംഗ്ലാദേശ്, ലെബനോന്, മ്യാന്മര് എന്നീ രാജ്യക്കാർ മൂന്ന് പേര് വീതവും,കുവൈത്ത്, മൊറോക്കൊ, ഖത്തര്‍, കാനഡ മാലി തുടങ്ങിയ രാജ്യങ്ങളിലെ രണ്ടു പേര് വീതവും, യു.എ.ഇ, അള്‍ജീരിയ, ബുര്‍കിനാഫാസോ, ദക്ഷിണാഫ്രിക്ക, ജിബൂത്തി, കിര്‍ഗിസ്ഥാന്‍, ലിബിയ, മൗറിത്താനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഒരാൾ വീതവും തീവ്രവാദകേസുമായി ബന്ധപ്പെട്ടു ജയിലുകളിൽ കഴിയുന്നുണ്ട്.
ഏതു രാജ്യക്കാരാണെന്ന് സ്ഥിരീകരിക്കാത്ത മറ്റ് ഒമ്പതു പേരുടെ പട്ടിക വേറെയുമുണ്ട്.വിചാരണ പൂര്‍ത്തിയായി ശിക്ഷിക്കപ്പെട്ടവരും കേസ് വിചാരണ ഘട്ടത്തിലുള്ളവരും അന്വേഷണ ഘട്ടത്തിലുള്ളവരും ഇക്കൂട്ടത്തില്‍പ്പെടും.ഭീകരവാദികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളായിരിക്കും സ്വീകരിക്കുക എന്ന് അധികൃതർ ആവർത്തിച്ചു മുന്നറിയിപ്പ് നൽകുന്നുമുണ്ട്.