കോഴിക്കോട്: ഹിന്ദു തീവ്രവാദം എന്നത് വെറും സാങ്കൽപ്പിക ആരോപണങ്ങൾ മാത്രമാണെന്ന് പ്രശസ്ത ചരിത്ര പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ്. ഹിന്ദു മതത്തിന്റെ വിശാലത സെമിറ്റിക് മതങ്ങൾക്കില്ല. ഹിന്ദു തീവ്രവാദമെന്ന ആരോപണം സാന്ദർഭികമായുണ്ടായ ഒറ്റപ്പെട്ട പ്രതികരണങ്ങളെ പർവ്വതീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സെമിറ്റ്ക് മതങ്ങൾ തീവ്രത വെടിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിൽ ചിലരെടുക്കുന്ന തീവ്രനിലപാടുകളും നടപടികളും ഹിന്ദു തീവ്രവാദമെന്ന ലേബലിൽ കുപ്രചാരണം നടത്തുന്ന സാഹചര്യത്തിൽ ഹിന്ദുമതത്തെ അവഹേളിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്ക് സാംസ്കാരികമായി പ്രതിരോധം സൃഷ്ടിക്കുകയാണ് പ്രശസ്ത ചരിത്ര പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ്.
ഹൈന്ദവ തീവ്രവാദമെന്നത് സാങ്കല്പിക ആരോപണങ്ങൾ മാത്രമാണ്. ഹിന്ദു തീവ്രവാദമെന്ന് ആരോപിക്കുന്ന ഗോദ്ര കലാപവും അഖ് ലാക്ക് കൊലപാതകവുമെല്ലാം സാന്ദർഭികമായുണ്ടായ ഒറ്റപ്പെട്ട പ്രതികരണങ്ങൾ മാത്രമാണെന്ന് കെ കെ മുഹമ്മദ് പറഞ്ഞു.
ഹിന്ദു മതത്തിന്റെ വിശാലത സെമിറ്റിക് മതങ്ങൾക്കില്ല. സെമിറ്റിക് മതങ്ങൾ തീവ്രത നിയന്ത്രിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഭജന ശേഷവും ഭാരതം മതേതര രാഷ്‌ട്രമായി നിലനിന്നത് ഹിന്ദുക്കൾ ഭൂരിപക്ഷമായതുകൊണ്ടാണെന്നും അദ്ദേഹം നിരീക്ഷിച്ചു.