കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ സ്ഫോടനത്തിൽ നാല്പതിലേറെപ്പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്കേറ്റു.
കാബൂളിലെ ഷിയാ സാംസ്ക്കാരിക കേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയൻ നടത്തിയ ഇടപെടലിന്റെ മുപ്പത്തിയെട്ടാമത് വാർഷിക പരിപാടികൾ തബായൻ സാംസ്ക്കാരിക കേന്ദ്രത്തിൽ നടക്കുന്നുണ്ടായിരുന്നു. ഇത് ലക്ഷ്യം വച്ചായിരുന്നു സ്ഫോടനമെന്ന് അഫ്ഗാൻ ഔദ്യോഗിക വക്താവ് വഹീദ് മജ്റോഹ് പറഞ്ഞു. ആദ്യം ചാവേറാക്രമണമുണ്ടായി. പിന്നീടാണ് രണ്ടു സ്ഫോടനങ്ങളുമുണ്ടായത്.
ഭീകരാക്രമണ ഭീഷണിയുണ്ടായിരുന്ന വോയ്സ് ഏജൻസിയെന്ന അഫ്ഗാൻ മാധ്യമ സ്ഥാപനത്തിനു തൊട്ടടുത്താണു സ്ഫോടനമുണ്ടായത്.