സന്നിധാനം: ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതിയ ഭരണസമിതി വരുമ്പോൾ ഉണ്ടാകുന്ന ക്ഷേത്രത്തിന്റെ പേരു മാറ്റത്തിൽ അവ്യക്തതയുണ്ട്.
ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷാനങ്ങളും നില നിർത്തി മുന്നോട്ടു പോകണം. ശബരിമലയുടെ സമഗ്ര വികസനത്തിനായി കേന്ദ്രം 500 കോടി രൂപ അനുവദിക്കണം.
അടിസ്ഥാന സൗകര്യം ഒരുക്കാൻ വനഭൂമി വിട്ടു നൽകണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കേന്ദ്ര സർക്കാരിന് നിവേദനം നൽകുമെന്നും രമേശ് ചെന്നിത്തല ശബരിമലയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ശബരിമലയുടെ പേര് മാറ്റാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. കഴിഞ്ഞ ബോർഡിന്റെ കാലത്ത് ശബരിമലയുടെ പേര് ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രം എന്നാക്കിയിരുന്നു. ഇതാണ് ഇപ്പോൾ പഴയ പേരായ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം എന്നാക്കിയത്.