റാഞ്ചി : കാലിത്തീറ്റ കുംഭകോണക്കേസിൽ തടവു ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ലാലുവിന് അടുത്ത പണി. ലാലുവിനെ പരിചരിക്കാൻ ജയിലിൽ കയറിക്കൂടിയ അനുയായികൾക്ക് കോടതി ജാമ്യം നൽകി. വ്യാജക്കേസിൽ ആണ് ഇവർ അകത്തായതെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്.
ലക്ഷ്മൺ മഹാതോ മദൻ യാദവ് എന്നിവരാണ് കള്ളക്കേസുണ്ടാക്കി ജയിലിൽ കയറിയത്. ഇരുവർക്കുമെതിരെ പരാതി നൽകിയ സുമിത് യാദവ്, മദൻ യാദവിന്റെ ബന്ധുവാണെന്ന് പൊലീസ് കണ്ടെത്തി.
ലാലുപ്രസാദ് യാദവിനെ ബിർസ മുണ്ട ജയിലിലേക്ക് മാറ്റുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഇവർ ജയിലിൽ എത്തിയത്. ലാലുവിന്റെ ജയിൽവാസം മുൻകൂട്ടിക്കണ്ട് ആർ.ജെ.ഡി നടത്തിയ നാടകമാണിതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണം നടത്തി കേസ് വ്യാജമാണെന്ന് കണ്ടെത്തിയത്.
നേരത്തെയും ഇതുപോലെ ഇവർ ജയിലിൽ ആയിട്ടുണ്ടെന്നും ലാലുവിനെ പരിചരിക്കാൻ കൂടിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അനുയായികൾ ജയിലിൽ ആയത് യാദൃശ്ചികമെന്നാണ് ആർ.ജെ.ഡി.യുടെ അവകാശ വാദം.