തിരുവനന്തപുരം : മുത്വലാഖ് നിരോധന വിഷയത്തിൽ കേരളത്തിന് അഭിപ്രായമില്ല. പാർലമെന്റിൽ അവതരിപ്പിച്ച മുത്തലക്ക് നിരോധന ബില്ലിനെക്കുറിച്ചാണ് കേരളം നിലപാട് വ്യക്തമാക്കാൻ തയ്യാറാകാഞ്ഞത്. ദക്ഷിണേന്ത്യയിൽ നിന്നും മുത്വലാക്ക് നിരോധന ബില്ലിനെ തമിഴ്നാട് മാത്രമാണ് പിൻന്തുണച്ചത്.
ശബരിമലയിലെ യുവതി പ്രവേശനം ഉൾപ്പടെ ഹിന്ദുമത വിശ്വാസവുമായ് ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അഭിപ്രായമുള്ള സംസ്ഥാനമാണ് കേരളം. അതേ കേരളത്തിന് എറ്റവും സുപ്രധാനമായ മുത്വലാഖ് വിഷയത്തിൽ പക്ഷേ നിലപാട് ഇല്ലെന്നാണ് റിപ്പോർട്ട്.
പാർലമെന്റിൽ മുത്വലാക്ക് നിരോധന ബിൽ അവതരിപ്പിയ്ക്കുന്നതിന് മുൻപേ എല്ലാ സംസ്ഥാനങ്ങളുടെയും നിലപാട് കേന്ദ്രം ആരാഞ്ഞിരുന്നു. പാർലമെന്റ് സമ്മേളനത്തിൽ ബില്ല് അവതരിപ്പിയ്ക്കുന്നതിന് മുന്നോടിയായിരുന്നു നടപടി. രാജ്യത്തെ മറ്റ് എല്ലാ സംസ്ഥാനങ്ങളും നിലപാട് കേന്ദ്രസർക്കാരിനെ അറിയിച്ചു. കേരളം അഭിപ്രായം പറഞ്ഞില്ല.
ദക്ഷിണേന്ത്യയിൽ നിന്ന് തമിഴ്നാട് മുത്വലാക്ക് നിരോധന ബില്ലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. സമ്മിശ്രമായിരുന്നു മറ്റ് സംസ്ഥാനങ്ങളുടെ നിലപാട്. ബില്ലിനെതിരെയുള്ള തിവ്ര മുസ്ലിം സംഘടനകളുടെ സമ്മർദ്ദമാണ് സംസ്ഥാന സർക്കാരിന്റെ നിലപാടിന് കാരണം എന്നാണ് സൂചന.