അബുദബി: ട്വിറ്റർ, സ്നാപ് ചാറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ വിവിധ സമൂഹമാദ്ധ്യമങ്ങൾ വഴി അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചതിന് അബുദാബിയിൽ അറബ് യുവതിക്ക് ഒരു വർഷം തടവും 250,000 ദിർഹം പിഴയും.
അബുദാബി ഫെഡറൽ സുപ്രീം കോടതിയാണ് പൊതുസദാചാരം ലംഘിച്ചതിന്റെയും അസഭ്യം പ്രചരിപ്പിച്ചതിന്റെയും പേരിൽ യുവതിക്ക് ശിക്ഷ വിധിച്ചത്. യുവതിയുടെ സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകൾ നിരീക്ഷിച്ച ശേഷം കഴിഞ്ഞ മാസം അറസ്റ്റ് ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു.
അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. ‘ദമാനി’ എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടാക്കി യുവതി അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ സമൂഹമാദ്ധ്യമങ്ങളിലെ മുഴുവൻ അക്കൗണ്ടുകൾ അടച്ചുപൂട്ടാനും വീഡിയോകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചിരുന്ന കംപ്യൂട്ടർ ഉൾപ്പെടെയുള്ള മുഴുവൻ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കാനും കോടതി നിർദേശിച്ചു.
ശിക്ഷയ്ക്കുശേഷം യുവതിയെ നാടുകടത്തും.