കോഴിക്കോട്: മഞ്ചേരി സത്യസരണിയിൽ ആസൂത്രിത മതപരിവർത്തനത്തിനിരയായ യുവതിയുടെ പരാതിയിൽ നടപടി വൈകുന്നു. ബലാത്സംഗത്തിന് ഇരയായെന്ന പരാതിയിൽ പ്രതികളെ സംരക്ഷിച്ച് പൊലീസ്. ദിവസങ്ങൾ കഴിഞ്ഞിട്ടും വൈദ്യ പരിശോധന പോലും നടത്തിയില്ല. പൊലീസ് നീക്കത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
കോഴിക്കോട് കസബ പൊലീസ് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാണ് യുവതിയുടെ ആരോപണം. ഉന്നത ഇടപെടൽ ആണ് ഇതിനു കാരണമെന്നും യുവതി വ്യക്തമാക്കുന്നു. പ്രണയത്തിൽ അകപ്പെട്ട് സത്യ സരണിയിൽ നിന്നും നിർബന്ധ പൂർവം യുവതി മതം മാറ്റപ്പെടുകയായിരുന്നു.
മതം മാറിയ യുവതിയെ ആദ്യ ഭർത്താവ് ഉപേക്ഷിച്ചിരുന്നു. പിന്നീട് വിവാഹം ചെയ്ത അമീർ വഴിയാണ് പാലക്കാട് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഉൾപ്പെടെയുള്ളവർ ബലാത്സംഗം ചെയ്തതെന്നും യുവതി പറയുന്നു.
സ്ത്രീ പീഡനക്കേസുകളിൽ വൈദ്യ പരിശോധന നടത്തണമെന്നിരിക്കെ , പരാതി ലഭിച് ആഴ്ചകൾ പിന്നിട്ടിട്ടും യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.