ആലപ്പുഴ : മംഗലത്ത് പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രൊബേഷണറി എസ് ഐ ഉള്‍പ്പെടെ മൂന്ന് പേര്‍കൂടി അറസ്റ്റില്‍. മാരാരിക്കുളം സ്റ്റേഷനിലെ എസ് ഐ ആയ ലൈജു, ഇടനിലക്കാരിയുടെയും പെണ്‍കുട്ടിയുടേയും സുഹൃത്തുക്കൾ എന്നിവരെ ആണ് അറസ്റ്റ് ചെയ്തത് .ഇതോടെ കേസിൽ അഞ്ചു പേരെയാണ് പോലീസ് പിടികൂടിയത് .
ഏറെ വിവാദമായ ആലപ്പുഴ മംഗലം പീഡനക്കേസ് പുതിയ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത് .പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭത്തില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ കേസില്‍ ഉള്‍പ്പെട്ടു എന്ന വാദത്തിനു ബലം നല്‍കിയാണ് ഇന്നു ഒരു പ്രൊബേഷണറി എസ് ഐയെ കൂടി അറസ്റ്റ് ചെയ്തത് . സംഭവത്തില്‍ മറ്റേതെങ്കിലും പോലീസ് ഉദ്യോഗസ്ഥർക്ക് കൂടി പങ്കുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് ആലപ്പുഴ ജില്ല പോലീസ് മേധാവി എസ് സുരേന്ദ്രന് വ്യകതമാക്കി .
എസ്ഐയെ സസ്പെൻഡ് ചെയ്യാന്‍ വേണ്ടി ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയതായും എസ്പി അറിയിച്ചു .കൂടാതെ പെണ്‍കുട്ടിയുടെ സുഹൃത്തായ പ്രിന്‍സ്, ഇടനിലക്കാരി ആതിരയുടെ സുഹുർത്തായ ജിനു എന്നിവരെയും പോലീസ് പൂട്ടിയിട്ടുണ്ട് .കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ആതിരയെ ഇന്നു പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട് . ഇവരെ ചോദ്യം ചെയ്യുന്നതിന് ഒപ്പം ശിശു ക്ഷേമ സമിതിയില്‍ പാര്‍പ്പിച്ചിരിക്കുന്ന പെണ്‍കുട്ടിയെ കൂടി കൗൺസിലിംഗിനു വിധേയം ആക്കുന്നതോടെ സംഭവത്തിലെ ദുരൂഹത മറനീക്കി പുറത്തു വരും എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ .
കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ നാര്ക്കൊട്ടിക്ക് സെല്ലിലെ ഉദ്യോഗസ്ഥൻ ആയ നെൽസണെ ബംഗളൂരുവില്‍ നിന്നായാണ് അറസ്റ്റ് ചെയ്തത് .