പാലക്കാട്: പാലക്കാട് കുനിശ്ശേരിയില്‍ ദമ്പതികൾ വിറ്റ പെൺകുഞ്ഞിനെ തമിഴ്നാട് ഈറോഡില്‍ നിന്ന് കണ്ടെത്തി. കുട്ടിയെ വാങ്ങിയ തമിഴ്നാട് സ്വദേശി ജനാർദ്ദനനെ പോലീസ് കസ്റ്റഡിയിലെടുത്തു, കുഞ്ഞിനെ മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി.
പെൺകുഞ്ഞിനെ പൊള്ളാച്ചിയിൽ കൊണ്ടുപോയി വിറ്റെന്ന അമ്മ ബിന്ദുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വാങ്ങിയ ഈറോഡ് സ്വദേശിയായ ജനാർദ്ദനനെ ആലത്തൂർ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുകയാണ്.
ഒരു ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ നൽകിയതെന്ന് ബിന്ദു പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവർക്ക് മറ്റ് നാല് മക്കൾ കൂടിയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ബിന്ദുവും ഭർത്താവ് രാജനും. രാജനും അമ്മയും ചേർന്നാണ് അഞ്ചാമത്തെ കുഞ്ഞിനെ വിറ്റത്.
കുഞ്ഞിനെ കാണാതായതോടെ സമീപത്തെ അംഗൻവാടി ജീവനക്കാർ ചൈൽഡ് ലൈൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈന്റെ പരാതി പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ കുട്ടിയെ കണ്ടെത്തിയത്.