റിയാദ് : സൗദി അറേബ്യയിൽ 12 തൊഴിൽ മേഖലകളിൽ വിദേശികൾക്ക് വിലക്ക് ഏർപ്പെടുത്തി.
തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരം ലഭിക്കുന്നതിനായാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് സാമൂഹ്യ വികസന മന്ത്രി അലി അൽ ഗഫീസ് പറഞ്ഞു.
മെഡിക്കൽ ഉപകരണങ്ങൾ,കണ്ണടകൾ,കാർ സ്പെയർ പാർട്സുകൾ,ഇലക്ട്രോണിക്സ്,കെട്ടിട നിർമ്മാണസാമഗ്രികൾ,കാർപെറ്റ്സ്,ഓട്ടോമൊബൈൽസ്,ഫർണിച്ചർ,റെഡി മെയ്ഡ് ഓഫീസ് സാമഗ്രികൾ,വസ്ത്രങ്ങൾ,വീട്ടുപകരണങ്ങൾ,പേസ്റ്റ്ട്രികൾ എന്നിവകളുടെ വിൽപ്പനയിൽ നിന്നാണ് വിദേശികളെ വിലക്കിയിരിക്കുന്നത്.
അടുത്ത ഹിജ്റ വർഷം തുടങ്ങുന്ന സെപ്റ്റംബർ 11 മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരുക.സൗദിയിൽ തദ്ദേശീയർക്കിടയിലെ തൊഴിലിലായ്മ അടുത്തിടെ 12 ശതമാനത്തിലേറെയായിരുന്നു.
സൗദിയിലെ വിലക്ക് നിലവിൽ ഏറെ ബാധിക്കുന്നത് ഇന്ത്യക്കാരെയാകും.3.2 മില്യൺ ഇന്ത്യക്കാരാണ് സൗദിയിൽ വിവിധ മേഖലകളിലായി തൊഴിലെടുക്കുന്നത്.
തദ്ദേശീയരായ സ്ത്രീകളെ സമൂഹത്തിന്റെ മുൻപന്തിയിൽ എത്തിക്കുന്നത് ലക്ഷ്യമിട്ട് വിവിധ സംരംഭങ്ങൾ തുടങ്ങാനും പദ്ധതിയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.