കണ്ണൂർ: കശ്മീരിൽ കണ്ട ഭീകരവാദത്തിന്റെ ഉന്മാദ ലക്ഷണങ്ങൾ ഇവിടെ കണ്ടു തുടങ്ങിയെന്നും. കണ്ണൂർ കണ്ണവത്തെ ശ്യാമ പ്രസാദിന്റെ കൊലപാതകം അത് തന്നെയാണ് വ്യക്തമാകുന്നത് എന്നും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ. കണ്ണവത്ത് സംഘടിപ്പിച്ച ശ്യാമപ്രസാദ് അനുസ്മരണ സാംഘിക്കിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കശ്മീരിൽ ആളുകളെ കൊലപ്പെടുത്തിയ ശേഷം അവകാശവാദമുന്നയിക്കുന്ന ഭീകരരുടെ രീതി തന്നെയാണ് കേരളത്തിലും കണ്ടുവരുന്നത്. എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിന്റെ കൊലപാതകവും ആ രീതിയിൽ തന്നെയാണ് നടന്നത് എന്നും ജെ നന്ദകുമാർ പറഞ്ഞു.
ദീകരർ കൺമുന്നിൽ വളർന്ന് വരുമ്പോഴും ഒരു ചെറുവിരൽ അനക്കാൻ പോലും സർക്കാർ തയ്യാറാവുന്നില്ലെന്നും ഭീകരയെ പാലൂട്ടി വളർത്തുന്നത് ചുവപ്പൻ ജിഹാദികളാണെന്നും അദ്ദേഹം വിമർശിച്ചു.
നാട്ടിലെമ്പാടും ഇടത്-ജിഹാദി ഭീകരർ സമുഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ജിഹാദി ഭീകരക്കെതിരെ ആർഎസ്എസ് മുന്നറിയിപ്പ് നൽകിയപ്പോൾ കപട മതേതരർ അത് അംഗീകരിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്യാമപ്രസാദ് തുടങ്ങിവെച്ച പ്രയത്നം എല്ലാവരും ഒരു മനസ്സോടെ മുന്നോട്ട് കൊണ്ടു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.