ന്യൂഡല്‍ഹി: മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. രാജ്യത്ത് 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലാണ് ഇന്ത്യയുടെ പ്രതികരണം.രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പ് വരുത്താൻ സർക്കാർ ബാധ്യസ്ഥരാണെന്ന് ഇന്ത്യ ഓർമ്മിപ്പിച്ചു.
മാലദ്വീപിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യയുടെ സൈനിക സഹായം പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് അഭ്യർത്ഥിച്ചിരുന്നു.
വിഷയത്തിൽ ഇന്ത്യ ഇടപെടണമെന്നും മാലദ്വീപിലേക്ക് ഇന്ത്യ സൈനിക അകന്പടിയോടെ പ്രതിനിധിയെ അയയ്ക്കണമെന്നുമാണ് നഷീദിന്റെ ആവശ്യം.
അതേ സമയം മാലദ്വീപില്‍ ഇന്ത്യ നേരിട്ട് ഇടപെടുമെന്ന സൂചനകള്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിലില്ല. നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ ഇന്ത്യയുടെ നിരീക്ഷണം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.