മാലി: മാലദ്വീപിൽ ഭരണാധികാരികളും നീതിന്യായ സംവിധാനവും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ അറസ്റ്റ് ചെയ്തു .
സർക്കാരിന്റെ താൽപര്യത്തിന് വഴങ്ങാത്തതിനാലാണ് ചീഫ് ജസ്റ്റിനെ അറസ്റ്റ് ചെയ്തതെന്ന് ആക്ഷേപം.
രാജ്യത്തെ ഭരണസംവിധാനം അട്ടിമറിക്കുന്നതിനുള്ള നീക്കമാണെന്നും ആരോപണം. മുൻ പ്രസിഡന്റ് മൗമൂൻ അബ്ദുൽ ഗയൂമിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം, ഇന്ത്യ പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. രാജ്യത്ത് 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലാണ് ഇന്ത്യയുടെ പ്രതികരണം. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പ് വരുത്താൻ സർക്കാർ ബാധ്യസ്ഥരാണെന്ന് ഇന്ത്യ ഓർമ്മിപ്പിച്ചു.