കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട്, സമർപ്പിച്ച ഹർജി കോടതി തള്ളി.
ദൃശ്യങ്ങൾ ദിലീപിന് നൽകില്ല. കേസ് പരിഗണിക്കുന്നത് എറണാകുളം സെഷൻസ് കോടതിയിലേക്ക് മാറ്റി. കേസ് അടുത്തയാഴ്ച പരിഗണിക്കും.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു നടി ആക്രമിക്കപ്പെടുന്നത്.
ഡബ്ബിംഗ് കഴിഞ്ഞ് തിരികെ വരികയായിരുന്ന നടിയെ കാര്‍ തടഞ്ഞു നിര്‍ത്തി ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ പകര്‍ത്തിയെന്നുമായിരുന്നു കേസ്. അന്വേഷണത്തെ തുടർന്ന് പിന്നീട് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമായിരുന്നു ദിലീപ് ജയിൽ മോചിതനായത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ജാമ്യം, പാസ്പോര്‍ട്ട് സമര്‍പ്പിക്കണം, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, മാദ്ധ്യമങ്ങളോട് പ്രതികരണം അരുത് തുടങ്ങി കര്‍ശന വ്യവസ്ഥകളോടെയായായിരുന്നു ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.