കൊച്ചി: ബസ് ചാർജ് വർദ്ധന അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാനസർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപിച്ച് ഈ മാസം 16 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്.
മിനിമം ചാർജ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ജനുവരി 31 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നായിരുന്നു സമരം മാറ്റിവച്ചത്.
മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് 50 ശതമാനമാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ബസ്സുടമകൾ സമരം പ്രഖ്യാപിച്ചത്.